Sunday, August 19, 2012

ഭൂമിയെപ്പോലത്തെ മറ്റൊരു ഗ്രഹം കണ്ടെത്തി

 (തേജസ് പത്രത്തിനുവേണ്ടി എഴുതി 2012 ജനുവരി 23നു് അയച്ചുകൊടുത്തതു്)

ഏതാണ്ടു് ഭൂമിയുടെ വലുപ്പമുള്ള രണ്ടു ഗ്രഹങ്ങള്‍  അകലെയുള്ള ഒരു നക്ഷത്രത്തിനു ചുറ്റിലും പ്രദക്ഷിണം വയ്ക്കുന്നതു് കണ്ടെത്തിയിരിക്കുന്നു അതില്‍ ജീവനുണ്ടായിരിക്കാനുള്ള  സാദ്ധ്യതയുമുണ്ടെന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു. അവയില്‍ ഒന്നിനു് ഭൂമിയെക്കാള്‍ 1.03 ഇരട്ടിയുംമറ്റേതിനു് 0.87  ഇരട്ടിയുമാണു് വ്യാസം ഇവയ്ക്കു് കെപ്ലര്‍-2 e  എന്നും കെപ്ലര്‍-20 f  എന്നുമാണു് പേരിട്ടിരിക്കുന്നതു് ഭൂമിയില്‍ നിന്നു് ഏതാണ്ടു് 600 പ്രകാശവര്‍ഷം ( പ്രകാശവര്‍ഷം =ഒരു വര്‍ഷം കൊണ്ടു് പ്രകാശം സഞ്ചരിക്കുന്ന ദൂരം, ഏതാണ്ടു് 9460800000000 കിലോമീറ്റര്‍ ) ദൂരത്തിലുള്ള കെപ്ലര്‍-20 എന്ന പേരിലറിയപ്പെടുന്ന നക്ഷത്രത്തെയാണു് ഈ ഗ്രഹങ്ങള്‍ പ്രദക്ഷിണം വയ്ക്കുന്നതു്  ഈ നക്ഷത്രത്തിനു് വേറെയും ഗ്രഹങ്ങള്‍   ഉള്ളതായി നമുക്കറിയാം. കെപ്ലര്‍-20\eng b, \mal കെപ്ലര്‍-20\eng c, \mal കെപ്ലര്‍-20\eng d \mal എന്നിങ്ങനെ പേരിട്ട മൂന്നു് ഗ്രഹങ്ങള്‍ നേരത്തെതന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടു്. അവ ഭൂമിയെക്കാള്‍ 2 മുതല്‍ 3 ഇരട്ടി വരെ വലുപ്പമുള്ളവയാണു് ഇതിനു മുമ്പു് സൌരയൂഥത്തിനു പുറത്തു് കണ്ടെത്തിയ ഏറ്റവും ചെറിയ ഗ്രഹത്തിനു് ഭൂമിയുടെ 1.42 ഇരട്ടി വലുപ്പമുണ്ടു്. പുതിയ ഗ്രഹങ്ങളില്‍ ചെറുതായ  കെപ്ലര്‍-20\eng e \mal നമുക്കു് ഇന്നറിയുന്നവയില്‍ വച്ചു് ഏറ്റവും ചെറുതാണു് അതു് ശുക്രനെക്കാളും  ചെറുതാണു്, ഭൂമിയെക്കാള്‍ ഏതാണ്ടു് 13\% ചെറുതുമാണു്. കെപ്ലര്‍-20 സൂര്യനെക്കാള്‍ ഏതാണ്ടു് 15% ചെറുതാണു്. അതേസമയം ഗ്രഹങ്ങള്‍ നക്ഷത്രത്തോടു് കുറേക്കൂടി അടുത്താണു് എന്നതുകൊണ്ടു് ഗ്രഹങ്ങള്‍ക്കു് ഭൂമിക്കു ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രകാശം ലഭിക്കുന്നുണ്ടു്.   അതുകൊണ്ടു് ആ ഗ്രഹങ്ങളിലെ താപനില ഭൂമിയിലേതിനെക്കാള്‍ വളരെ കൂടുതലാണു് എന്നാണു് കണക്കാക്കിയിരിക്കുന്നതു്. കെപ്ലര്‍20 eയുടെ ശരാശരി ഉപരിതല താപനില 760 ഡിഗ്രി സെല്‍ഷ്യസും കെപ്ലര്‍20 fന്റേതു് 420  ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും എന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു. എന്നാല്‍  മുമ്പൊരു കാലത്തു് ഈ ഗ്രഹങ്ങള്‍ നക്ഷത്രത്തില്‍ നിന്നു് കുറേക്കൂടി ദൂരെ ആയിരുന്നിരിക്കണമെന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു അങ്ങനെയെങ്കില്‍  അക്കാലത്തു് അവിടെ ചൂടു് കുറവായിരുന്നിരിക്കാനും ജലം ഉണ്ടായിരുന്നിരിക്കാനും സാദ്ധ്യതയുണ്ടെന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു അപ്പോള്‍ അവിടെ ജീവന്‍ ഉത്ഭവിച്ചിട്ടുണ്ടാകാം.  ഗ്രഹങ്ങള്‍  അവയുടെ സൂര്യനോടു് കൂടുതല്‍ അടുത്തായതുകൊണ്ടു് പ്രദക്ഷിണം വയ്ക്കാന്‍ അവ കുറച്ചു സമയമേ എടുക്കുന്നുള്ളൂ. കെപ്ലര്‍-20 f ഏതാണ്ടു് 6 ദിവസവും കെപ്ലര്‍-2 e  ഏതാണ്ടു് 20 ദിവസവുമെടുക്കുന്നുണ്ടു് എന്നു് കരുതപ്പെടുന്നു. ബുധനെക്കാള്‍ കുറഞ്ഞ ദൂരത്തില്‍ അഞ്ചോളം ഗ്രഹങ്ങള്‍ കെപ്ലറിനെ പ്രദക്ഷിണം വയ്ക്കുന്നുണ്ടു് എന്നു് ശാസ്ത്രജ്ഞര്‍ കരുതുന്നു.

നാസയുടെ കെപ്ലര്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍ നിന്നു ലഭിച്ച വിവരങ്ങളാണു് ശാസ്ത്രജ്ഞരെ ഈ കണ്ടുപിടിത്തത്തിലെത്തിച്ചതു്. ഇക്കഴിഞ്ഞ ഡിസംബര്‍ 20 ലെ നേച്ചര്‍ എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണു് ഈ വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടതു്. 2009 മാര്‍ച്ചില്‍ ബഹിരാകാശത്തു് സ്ഥാപിച്ച ഈ ദൂരദര്‍ശിനി, ഗ്രഹങ്ങളുള്ളതിന്റെ ലക്ഷണം കണ്ടെത്താനായി 1,50,000 നക്ഷത്രങ്ങളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഒരു ഗ്രഹം നക്ഷത്രത്തിനു മുന്നിലൂടെ കടന്നു പോകുമ്പോള്‍ നക്ഷത്രത്തിനു് ചെറിയ മങ്ങല്‍ അനുഭവപ്പെടും ഗ്രഹം നക്ഷത്രത്തെ പ്രദക്ഷിണം വയ്ക്കുമ്പോള്‍ ഇതു് പല തവണ ആവര്‍ത്തിക്കപ്പെടും ഗ്രഹത്തിന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായി ഇതാണു് എടുക്കുന്നതു്. നക്ഷത്രത്തിന്റെ തെളിച്ചം എത്ര കുറയുന്നു എന്നുള്ളതു് ഗ്രഹത്തിന്റെ വലുപ്പത്തെ ആശ്രയിച്ചിരിക്കും എന്നു് വ്യക്തമാണല്ലൊ. അങ്ങനെ ഗ്രഹത്തിന്റെ വലുപ്പത്തെക്കുറിച്ചും മനസിലാക്കാം. കെപ്ലര്‍-20 നക്ഷത്രത്തിന്റെ കാര്യത്തില്‍ ഏതാണ്ടു് 0.01% കുറവാണു് ശാസ്ത്രജ്ഞര്‍ കണ്ടതു്. ഒരു ഗ്രഹത്തിന്റെ കാര്യത്ത്ല്‍ ഇതു് ആറു ദിവസം കൂടുമ്പോഴും മറ്റേ ഗ്രഹത്തിന്റെ കാര്യത്തില്‍ ഇതു് 20 ദിവസം കൂടുമ്പോഴും അവര്‍ കണ്ടു രണ്ടു വര്‍ഷം തുടര്‍ച്ചയായി കണ്ട ഈ വ്യതയാനങ്ങളില്‍ നിന്നാണു്. ശാസ്ത്രജ്ഞര്‍ ഗ്രഹങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കണക്കുകൂട്ടി എടുത്തതു്.

രണ്ടുഗ്രഹങ്ങളിലെയും താപനില ഇപ്പോള്‍ വളരെ ഉയര്‍ന്നതാണു് എന്നു് നമുക്കറിയാം അതുകൊണ്ടു് അവയില്‍ ജീവനുണ്ടായിരിക്കാന്‍ സാദ്ധ്യതയില്ല. എന്നാല്‍ മുമ്പൊരുകാലത്തു് അവ നക്ഷത്രത്തില്‍നിന്നു് കുറേക്കൂടി ദൂരത്തില്‍ ആയിരുന്നിരിക്കണം എന്നു് സൂചനകളുണ്ടു് അങ്ങനെയെങ്കില്‍ അവിടെ അക്കാലത്തു് ചൂടൂ് കുറവായിരുന്നിരിക്കണമെന്നും ജലം ദ്രാവകരൂപത്തില്‍ നിലനിന്നിരിക്കണമെന്നും അപ്പോള്‍ അവിടെ ജീവന്‍ ഉത്ഭവിച്ചിട്ടുണ്ടാകാം എന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. ജീവനുണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ള ഗ്രഹങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ കുറച്ചുകാലമായി നാസയും മറ്റു് ബഹിരാകാശ പഠനകേന്ദ്രങ്ങളൂം നടത്തിവരുന്നുണ്ടു് ആദ്യകാലത്തേല്ലാംവ്യാഴവും മറ്റും പോലത്തെ വലിയഗ്രഹങ്ങള്‍ മാത്രമെ കണ്ടുപിടിക്കാനായിരുന്നുള്ളൂ അത്തരം വാതകഭീമന്മാരില്‍ ജീവന്‍ നിലനില്‍ക്കാനുള്ള സാദ്ധ്യത കുറവാണു്. നിരീക്ഷണത്തിനുപയോഗിക്കുന്ന സാങ്കേതികവിദ്യയിലുണ്ടായ പരിഷ്ക്കാരങ്ങളാണു് ഇപ്പോള്‍  ഭൂമിയെക്കാളും ചെറിയ ഗ്രഹങ്ങള്‍ പോലും കണ്ടെത്തുന്നതു് സാദ്ധ്യമാക്കിയതു്. അത്തരം ഗ്രഹങ്ങളില്‍, സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ജീവനു് നിലനില്‍ക്കാനുള്ള സാദ്ധ്യത ഏറെയാണു്

എന്താണു് ഈ കണ്ടുപിടിത്തം സൂചിപ്പിക്കുന്നതു്? പണ്ടൊരു കാലത്തു് പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്നു് മനുഷ്യരില്‍ വലിയ വിഭാഗം വിശ്വസിച്ചിരുന്നു. ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടി എന്ന നിലയ്ക്കു്  പ്രപഞ്ചത്തിലെത്തന്നെ ഏറ്റവും പ്രാധാന്യമേറിയ സൃഷ്ടി എന്ന സ്ഥാനം മനുഷ്യനാണു് എന്നായിരുന്നു. പലരും വിശ്വസിച്ചിരുന്നതു് മനുഷ്യനു വേണ്ടിയാണു് ദൈവം ഭൂമിയും ചന്ദ്രനും  സൂര്യനും നക്ഷത്രങ്ങളും എല്ലാം സൃഷ്ടിച്ചതു് എന്നാണല്ലോ ബൈബിളും പള്ളിയും പഠിപ്പിച്ചതു്. ആ വിശ്വാസം ഏറെയും മാറിയെങ്കിലും മനുഷ്യനു് പ്രപഞ്ചത്തില്‍ ഒരു സവിശേഷ സ്ഥാനമുണ്ടെന്നു് പലര്‍ക്കും ഇന്നും വിശ്വാസമുണ്ടു്. ആ നിലയ്ക്കു് പ്രപഞ്ചത്തില്‍ മറ്റിടങ്ങളിലും ജീവനുണ്ടെന്നു വന്നാല്‍ മനുഷ്യനുള്ള പ്രാധാന്യം ഇല്ലാതാകും പള്ളിയുടെ സ്വാധീനം ഏറെ ഉണ്ടായിട്ടുള്ള പാശ്ചാത്യ രാജ്യങ്ങളിലെ ചിന്താഗതിയില്‍ ഇതു് വലിയ മാറ്റമുണ്ടാക്കാന്‍ സാദ്ധ്യതയുണ്ടു് ജീവനുണ്ടാകാന്‍ സാദ്ധ്യതയുള്ള  ഗ്രഹങ്ങള്‍ തിരയുന്നതിലുള്ള ഒരു താല്പര്യം ഇതാണു്. മാത്രമല്ല  മനുഷ്യനെപ്പോലെയുള്ള ജീവികള്‍ പ്രപഞ്ചത്തില്‍ വേറെ എവിടെയെങ്കിലുമുണ്ടാവാന്‍ സാദ്ധ്യതയുണ്ടോ എന്നു് പണ്ടുമുതലേ പലരും ചിന്തിച്ചിരുന്നു. അത്തരം ജീവികളുണ്ടു് എന്ന സങ്കല്പത്തെ അടിസ്ഥാനപ്പെടുത്തി നോവലുകളും സിനിമകളും മറ്റും ഉണ്ടായിട്ടുമുണ്ടു്. എച്ച്. ജി. വെല്‍സിന്റെ (\eng{H.G. Wells})\mal ``ലോകങ്ങളുടെ യുദ്ധം''(War of the Worlds) \mal ആവാം അവയില്‍ ഏറ്റവും പ്രശസ്തം പുതിയ കണ്ടുപിടിത്തത്തോടെ, പ്രപഞ്ചത്തിലെവിടെയെങ്കിലും  അത്തരം ജീവികളുണ്ടായിരിക്കാനുള്ള സാദ്ധ്യത വളരെ കൂടിയിരിക്കുന്നു എന്നതാണു്  അതിന്റെ പ്രാധാന്യം. കാരണം, ജീവനു് ഉത്ഭവിക്കാന്‍ കഴിയുന്ന ഭൂമി പോലത്തെ ഗ്രഹങ്ങള്‍ ധാരാളമുണ്ടു് എന്നാണു് അതു് സൂചിപ്പിക്കുന്നതു്. കണ്ടുപിടിക്കാന്‍ ഏറെ പ്രയാസമായിട്ടും നമുക്കു് രണ്ടെണ്ണം കണ്ടെത്താനായെങ്കില്‍ അത്തരം ഗ്രഹങ്ങള്‍ ധാരാളം ഉണ്ടായിരിക്കണം എന്നു് ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. സൌരയൂഥത്തിനു് വെളിയില്‍ ഭൂമിയോടു് ഏറ്റവും സാമ്യമുള്ള ഗ്രഹം എന്നു വിശേഷിപ്പിക്കാവുന്നതു് ശാസ്ത്രജ്ഞര്‍ ഡിസംബര്‍മാസത്തില്‍ത്തന്നെ പ്രഖ്യാപിച്ച മറ്റൊരു കണ്ടുപിടിത്തമാണു്. നക്ഷത്രത്തില്‍നിന്നു് ഭൂമിയെപ്പോലെതന്നെയുള്ള അകലത്തിലായതിനാല്‍ ജീവനു് നിലനില്‍ക്കാന്‍ വളരെ അനുകൂലമായ സാഹചര്യമാണു് കെപ്ലര്‍-22\eng b \mal എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിലുള്ളതു് അവിടത്തെ താപനില ഏതാണ്ടു് 22ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും എന്നു് കണക്കാക്കിയിരിക്കുന്നു. അതായതു് സാമാന്യം തണുപ്പുള്ള, സുഖകരമായ, കാലാവസ്ഥ. ജീവനു് പടര്‍ന്നു പന്തലിക്കാന്‍ വളരെ അനുകൂലമായ കാലാവസ്ഥ. എന്നാല്‍ ആ ഗ്രഹം ഭൂമിയെക്കാള്‍ ഏതാണ്ടു് 2.4 ഇരട്ടി വലുപ്പമുള്ളതാണു്. അതുകൊണ്ടു് അവിടത്തെ ഗുരുത്വാകര്‍ഷണബലം വളരെയധികം കൂടൂതലായിരിക്കും എന്നു മാത്രമല്ല ഈ ഗ്രഹം വ്യാഴവും മറ്റും പോലെ പ്രധാനമായും വാതകങ്ങള്‍ നിറഞ്ഞതാണോ എന്നു് അറിവായിട്ടില്ല. അങ്ങനെയാണെങ്കില്‍ അവിടെ വളരെ പ്രാഥമികമായ ജൈവരൂപങ്ങള്‍ക്കേ നിലനില്‍ക്കാനാകൂ. അതുകൊണ്ടു് അവിടെയും ഭൂമിയിലെപ്പോലെയുള്ള ജീവനുണ്ടായിരിക്കാനുള്ള സാദ്ധ്യതയെപ്പറ്റി നമുക്കു് വ്യക്തതയില്ല. നമുക്കറിയാവുന്ന ഈ വലുപ്പമുള്ള ഗ്രഹങ്ങളെല്ലാം നമ്മുടെ നെപ്റ്റ്യൂണിനോടു് താരതമ്യം ചെയ്യാവുന്നതാണു്, അതായതു് മുഖ്യമായും വാതകങ്ങളടങ്ങിയ, പാറകളടങ്ങിയ ചെറിയ കാമ്പുള്ള ഗ്രഹങ്ങള്‍. എന്തായാലും ഭൂമിയിലെപ്പോലെ ജീവനുള്ള ഗ്രഹങ്ങള്‍ വേറെയുമുണ്ടായിരക്കണം എന്നതിനു് ഇന്നു് വലിയ സംശയമൊന്നുമില്ല. അതിനുള്ള തെളിവുകള്‍ വര്‍ദ്ധിച്ചു വരുന്നതേയുള്ളൂ.

(ഈ ലേഖനം ക്രിയേറ്റീവ് കോമണ്‍സ്  by-sa  ലൈസന്‍സില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.)

No comments: